Showing posts with label ഞമനേങ്ങാട്. Show all posts
Showing posts with label ഞമനേങ്ങാട്. Show all posts

Tuesday, July 21, 2009

ഇന്ന് കര്‍ക്കിടക വാവ് - ബലി തര്‍പ്പണം




ഇന്ന് കര്‍ക്കിടക വാവ്. ബലി തര്‍പ്പണത്തിനുള്ള പുണ്യ ദിനം.
ഞാന്‍ ഇന്ന് വളരെ നേരത്തെ എണീറ്റ് കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര സന്നിധിയിലെത്തി.

ശ്രീ നാരായണഗുരു ദേവന്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ശിവ ക്ഷേത്രമാണ് ഈ പ്രസ്തുത സ്ഥലം. ഇവിടെ മുങ്ങിക്കുളിച്ച് വരാന്‍ പുഴയോ കായലോ ഒന്നുമില്ലെങ്കിലും പതിനായിരക്കണക്കിനാളുകള്‍ ഇന്ന് ഇവിടെയെത്തി കര്‍ക്കിടക വാവു ബലിയിട്ടു.

ഈ ബലിയെന്നാല്‍ എന്താണ്, അതും കര്‍ക്കിടകത്തിലെ വാവു ബലിക്കെന്താ പ്രാധാന്യം എന്നൊക്കെ അറിയുവാനും മന്ത്രം ചൊല്ലിക്കൊടുക്കുന്ന ഒരു ആചാര്യനെ സമീപിച്ചു. പക്ഷെ അദ്ദേഹം പറഞ്ഞു, എനിക്ക് ഇപ്പോ‍ള്‍ അ
ത് പറഞ്ഞ് തരാനാവില്ല - ഇവിടെ മേല്‍ ശാന്തിയുള്ളപ്പോള്‍ അദ്ദേഹത്തെ സമീപിക്കുന്നതായിരിക്കും ഉചിതം എന്ന് പറഞ്ഞു.

ഈ തിരക്കില്‍ മേല്‍ ശാന്തിയെ അന്വേഷിച്ച് ഒരു കീഴ്ശാന്തിയെ സമീപിച്ചപ്പോള്‍ മേല്‍ ശാന്തിയെ ഈ കര്‍മ്മങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് കാണാന്‍ പ്രയാസമാണെന്ന് അറിഞ്ഞു. പിന്നീട് ക്ഷേത്ര സന്നിധിയിലും യോഗം ഓഫീസിലും പലരോടും ചോദിച്ചുവെങ്കിലും എനിക്ക് ആ അറിവ് ലഭിക്കുവാനോ വായനക്കാര്‍ക്ക് പകര്‍ന്ന് കൊടുക്കുവാനോ കഴിഞ്ഞില്ല.

ഞാനും ബലിയിടാറുണ്ട്. പക്ഷെ അന്നൊന്നും ഈ വക കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കനുള്ള യോഗം ഉണ്ടായില്ല. കോഴിക്കോട് സ്കൂള്‍ ടീച്ചറായ എന്റെ ബ്ലൊഗര്‍ സുഹൃത്തിനേയും, കുന്നംകുളത്തുള്ള എന്റെ ഒരു ബന്ധുവായ ഞാന്‍ കുട്ടന്‍ നായരെന്ന് വിളിക്കുന്ന സജീവ് കുട്ടനേയും വിളിച്ചുവെങ്കിലും അവര്‍ക്കൊന്നും എനിക്ക് വേണ്ട സമയത്ത് വിവരങ്ങള്‍ തരാനായില്ല.
++ ഞാന്‍ ഉള്ള സമയം കൊണ്ട് കുറച്ച് ഫോട്ടോസ് എടുത്തു.

ബഹുമാനപ്പെട്ട വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും ആധികാരികമായി എന്താണ് ഈ കര്‍ക്കിട വാവിലെ ബലിതര്‍പ്പണം എന്നും എന്താണ് അതിന്റെ പിന്നിലെ സങ്കല്‍പ്പമെന്നും പറഞ്ഞ് തന്നാല്‍ ഇവിടെ പ്രസിദ്ധീകരിക്കാമായിരുന്നു.

ഞാന്‍ പണ്ട് ചരമമടഞ്ഞ എന്റെ അഛന്റെ അഛനും, അമ്മക്കും, വലിയഛനും ഒക്കെയായി ബലിയിടുമായിരുന്നു. അന്ന് ഞാനെന്റെ തറവാടായ ഞമനേങ്ങാട്ടായിരുന്നു വാസം. തറവാട്ട് ഭാഗം വെക്കുന്ന തിരക്കില്‍ പാപ്പന്‍ പറഞ്ഞു, കുഞ്ഞേട്ടന്‍ [എന്റെ അഛന്‍] ഈ വീട്ടില്‍ നിന്ന് ഇറങ്ങിത്തന്നാലേ ഞാന്‍ ഭാഗാധാരത്തില്‍ ഒപ്പിടുകയുള്ളൂവെന്ന്.

തറവാട്ടിനുവേണ്ടി അഹോരാത്രം പണിയെടുത്ത് പെങ്ങമ്മാരെയെല്ലാം കെട്ടിച്ചയച്ച്, ഓലമേഞ്ഞ തറവാടിന്റെ തട്ടിന്‍ പുറമെല്ലാം ഓടാക്കി. ആ നാട്ടില്‍ ഓരോ വര്‍ഷവും ഒരു കിണര്‍ കുത്തണം. ഒരു വര്‍ഷക്കാലം കഴിയുമ്പോള്‍ അത് ഇടിഞ്ഞ് വീഴും. അങ്ങിനെ എന്റെ പിതാവാണ് ആ നാട്ടില്‍ ആദ്യത്തെ കല്‍കിണര്‍ സ്ഥാപിച്ചത്. അതും ആ മ
ഹാത്മന്‍ ഞങ്ങളുടെ തറവാട്ട് മുറ്റത്ത് കിണര്‍ കുത്താതെ അയലത്തുകാര്‍ക്കു ഉപയോഗ്യമാക്കുന്ന രീതിയില്‍ ഞങ്ങളുടെ പറമ്പിന്റെ അതിര്‍ത്തിയിലാണ് കിണര്‍ സ്ഥാപിച്ചത്.

പാപ്പനാണെങ്കില്‍ തറവാട്ടിന് വേണ്ടി ഒന്നും ചെയ്യാത്ത ഒരു ക്രൂരന്‍ മാത്രമായി ഒതുങ്ങി. പാപ്പനു കൂട്ടായി അച്ചമ്മയും. എല്ലാം ചെയ്യുന്ന എന്റെ പിതാവി ഒരു രാത്രി കൊണ്ട് പുറത്തായി. ചട്ടിയും കലവുമെടുത്തെ ആ രാത്രി തന്നെ തറവാട്ട് പടിയിറങ്ങി.

++ അഛന്റെ കാല ശേഷം ബലിയിടുവാനൊന്നും ഞങ്ങളെ ഞങ്ങളുടെ മാതാവ് ഉപദേശിച്ചില്ല. അതിന്റെ ആവശ്യമില്ലെന്നും അത് ഒഴിവാക്കുവാനുള്ള എന്തോ കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

കാലങ്ങള്‍ കടന്ന് പോയി. അങ്ങിനെ ഒരു ദിവസം എന്റെ മാതാവും ഇഹലോക വാസം വെടിഞ്ഞു. ശേഷക്രിയകളും മറ്റും മൂത്ത മകനായ ഞാന്‍ ചെയ്തു. എന്റെ അഛന്‍ ഞമനേങ്ങാട്ടിലെ തറവാട്ടില്‍ നിന്ന് പടിയിറങ്ങിയത് മുതല്‍ ഞങ്ങള്‍ മാതാവിന്റെ ജന്മസ്ഥലമായ ചെറുവത്താനിയില്‍ വീട് വെച്ച് സ്ഥിരതാമസമാക്കി. അങ്ങിനെ ഇപ്പോള്‍ എന്റെ രണ്ടാമത്തെ തറവാട് ചെറുവത്താനിയാണ്.

മാതാവിന്റെ ശേഷ ക്രിയകളെല്ലാം കഴിഞ്ഞ് ഞാന്‍ എന്റെ വാസസ്ഥലമായ തൃശ്ശിവപേരൂര്‍ക്ക് പോകുന്ന അന്നാണ് ഞാന്‍ മനസ്സിലാക്കിയത് എന്റെ മാതാവ് എന്നോട് ചെയ്ത ക്രൂരത. സ്വത്തുക്കളെല്ലം എന്റെ സഹോദരന്റെ മകന്റെ പേര്‍ക്ക് എഴുതി വെച്ചു - മരണപത്രമായി.

അതായത് എനിക്ക് ഒന്നും തരാതെ, എന്റെ സഹോദരന്റെ മകന്. എനിക്കും മക്കള്‍ ഉണ്ട്. അവര്‍ക്കൊന്നും ഇല്ല. മരണപത്രത്തില്‍ ഒരു ഔദാര്യം കാട്ടാന്‍ മാതാവ് മറന്നില്ല. എനിക്ക് മരണം വരെ തറവാട്ടില്‍ താമസിക്കാനുള്ള അവകാശം നില നിര്‍ത്തി. വേണമെങ്കില്‍ പാടത്ത് കൃഷിയിറക്കാം. സ്വത്ത് ക്രയവിക്രയം ചെയ്യാനോ, ഉടമസ്ഥാവകാശം ചെയ്യാനോ പാടില്ല.

മാതാവിന്റെ ആദ്യത്തെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച്, ബലിയിടല്‍ മുതലായ കര്‍മ്മങ്ങള്‍ക്ക് എന്നെ ക്ഷണിച്ചുവെങ്കിലും, ഞാന്‍ അതില്‍ പങ്കുകൊള്ളാതെ എന്റെ പ്രതിഷേധം അറിയിച്ചു. അങ്ങിനെ ഇന്നും [21-07-09] ഞാന്‍ എന്റെ മാതാവിന് വേണ്ടി ബലിയിട്ടില്ല.

എന്നെ സ്നേഹിച്ചില്ലെങ്കിലും, സഹോദരന്റെ മകനെപ്പോലെ തന്നെയല്ലേ എന്റെ മക്കളും ആ മാതാവിന്.

ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് ഇന്നേ വരെ ബോധ്യമായിട്ടില്ല. ഓരോ കര്‍ക്കിടക വാവു വരുമ്പോളും എന്റെ സഹധര്‍മ്മിണി പറയാറുണ്ട് എല്ലാം മറന്ന് - മാതാവിന് ബലിയര്‍പ്പിക്കാന്‍.......








Posted by Picasa

Saturday, June 13, 2009

ഞാന്‍ ഇന്ന് എന്റെ ഗ്രാമത്തില്‍ കുട്ടികളോന്നിച്ച്

ആദ്യമായി കുട്ടികളുടെ ഒരു പാട്ട് മുറ്റത്ത് നിന്ന് എടുത്തു. അത് കാണിക്കാം. പിന്നെ മറ്റ് വിവരങ്ങള്‍ എഴുതാം.










ഗ്രാമത്തിലെ തറവാട്ടില്‍ വന്നിട്ട് കുറച്ച് ദിവസമായി. ഇന്നെലെ രാത്രി എന്തൊക്കെയോ ആഹരിച്ചു. ഇന്ന് കാലത്ത് വയറിളക്കം. ഗീത [സഹോദരന്‍ ശ്രീരാമന്റെ സഹധര്‍മ്മിണി കഞ്ഞിയും മോരു കാച്ചിയതും നല്‍കി.

അല്പം ആശ്വാസം ഉണ്ടായി. എന്നാലും തൃശ്ശൂരുള്ള ഡോക്ടര്‍ രേഖയെ ഫോണി വിളിച്ചു. വേണ്ട മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. മരുന്നുകള്‍ കിട്ടന്‍ [സഹോദരന്റെ മകന്‍] കുന്നംകുളത്ത് പോയി വാങ്ങി വന്നു. ഇനി അസുഖം പൂര്‍ണ്ണമായി മാറിയിട്ടേ തിരിച്ച് പോകുന്നുള്ളൂ...



എന്റെ അഛന്റെ കൂട്ടുകാരനായ പാറേട്ടന്‍ [ഞമനേങ്ങാട് - വട്ടം പാടം] മാത്രം ജീവിച്ചിരുപ്പുണ്ട്. എന്റെ സഹോദരന്‍ വി കെ ശ്രീരാമനെ [സിനിമാനടനും, എഴുത്ത് കാരനും] അറിയുമല്ലോ. അവന്‍ പറഞ്ഞു എന്നോട് പാറേട്ടനെ പോയി കാണാന്‍. അദ്ദേഹം കിടപ്പാണ്. വയസ്സേറെയായി. അസുഖങ്ങള്‍ പലതും. പാറേട്ടന്‍ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ സജീവ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ പൊന്നിന്‍ ചെരുപ്പ് വേലായിയേട്ടന്‍, പിന്നെ ഞങ്ങളുടേ അയല്‍ വാസി കൃഷ്ണേട്ടന്‍ എന്നിവരൊക്കെ എന്റെ അഛന്‍ പരലോകം പ്രാപിച്ച് വളരെ നാള്‍ കഴിഞ്ഞേ പോയുള്ളൂ...




ഞാന്‍ ജനിച്ച് വളര്‍ന്ന ഞമനേങ്ങാട് - വട്ടം പാടത്തെ തറവാട് വീട് ഇന്നില്ല. പാപ്പനാണ് ഭാഗത്തില്‍ തറവാട് സിദ്ധിച്ചത്. അദ്ദേഹത്തിന്റെ മക്കള്‍ അതൊക്കെ പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിച്ചു.




വേറെ ഒരാള്‍ പുരാതനമായുണ്ടായിരുന്ന അമ്പലപ്പുരയും, രക്ഷസ്സ് ,പാമ്പിന്‍ കാവ് എന്നിവയെല്ലാം തകര്‍ത്ത് തരിപ്പണമാക്കി. എല്ലാ ദേവതെകളേയും എങ്ങോട്ടോ കൊണ്ട് പാര്‍പ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ആയതിനാല്‍ തറവാട് എന്ന സ്വപ്നം ഇപ്പോള്‍ ഇല്ല.




ഞാന്‍ ഇന്ന് വന്നിരിക്കുന്ന കുന്നംകുളം - ചെറുവത്താനിയിലെ തറവാട് എന്റെ അഛന്‍ പിന്നിട് പണിതുയര്‍ത്തിയ സാമ്രാജ്യമാണ്. ഇവിടെ ഇപ്പോള്‍ എന്റെ സഹോദരന്‍ വി കെ ശ്രീരാമന്‍ കുടുംബസമേതം ജീവിക്കുന്നു. ഞാന്‍ വല്ലപ്പോഴും വരും.




[ശേഷം ഭാഗങ്ങള്‍ താമസിയാതെ തുടരും]


ഞാന്‍ ഉറങ്ങുകയായിരുന്നു. ഇവിടെ ഇന്ന് ചുക്കി [ശ്രീരാമന്റെ മൂത്ത മകള്‍] കൊല്ലത്ത് നിന്ന് അവധിക്ക് വന്നിട്ടുണ്ട്. അവള്‍ക്ക് പെട്ടെന്ന് ബേങ്കില്‍ പണി ചെയ്യണമെന്ന് തോന്നി. യെം കോം പഠിച്ചിട്ടുണ്ടെങ്കിലും ഒരു കോഴ്സ് ചെയ്താലെ ബേങ്കിലെ ജോലിക്ക് പ്രാപ്തയാകൂ എന്നതിനാലാണ് ഈ കോഴ്സ് . പല തരം ജോലിക്കും ഒരു തുടക്കം കിട്ടാന്‍ ഈ കോഴ്സ് ഉപകരിക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.


ചുക്കി എന്ന ലക്ഷ്മി രണ്ട് സിനിമകളുടെ അസ്സിസ്റ്റന്റ് ഡയറക്ടറായിരുന്നു. തിരക്കഥയും, സാഗര്‍ ജാക്കി എലിയാസ്. പിന്നെ ശ്രീരാമന്റെ “വേറിട്ട കാഴ്ചകളുടെ” കോ ഒറ്ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. ചുക്കിക്ക് ഒരു ഇളയ സഹോദരനുണ്ട്. “കിട്ടന്‍” എന്ന ഹരിക്ര്ഷ്ണന്‍.


കിട്ടന് സിനിമാലോകത്തേക്ക് അഛനെ പോലെ പോകണമെന്നോ ആകണമെന്നോ ആഗ്രഹമില്ലാ. വാഹനങ്ങളോടും, ലേറ്റസ്റ്റ് മൊബൈല്‍ ഫോണുകളോടും കമ്പം. 10 വയസ്സ് തൊട്ട് കാറോട്ടം തുടങ്ങി. ഇന്നലെ അവന്റെ അഛനായ ശ്രീരാമന്‍ പറയുന്നത് കേട്ടു മൂപ്പര്‍ക്ക് കുക്കിങ്ങിലും നല്ല വാസനയും പരിജ്ഞാനവും ഉണ്ടെന്ന്. പെട്ടെന്ന് അടുക്കളയില്‍ കയറലും പാട്ടുപാടലും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുണ്ടാക്കലും മറ്റും. അവ രുചിയുള്ളതും, കഴിക്കാന്‍ രുചിയുള്ളതുമാകുമത്രെ.


ആള് ഏതാണ്ട് ആറടി നാലിഞ്ച് ഉയരവും, അതിനൊത്തെ തടിയും ഉണ്ട്. പക്ഷെ വയസ്സ് ഇരുപത്തി രണ്ടേ ആയിട്ടുള്ളൂ എന്നാ തോന്നണത്. അടുത്ത് തന്നെ വിദേശത്തേക്ക് ജോലി സംബന്ധിച്ച് യാത്രയാകുകയാണ്.


പിന്നെ ഇന്ന് ഇവിടെ ഗിതയുടെ [ശ്രീരാമന്‍സ് സ്പൌസ്] അനിയത്തി രാധയും, രാധയുടെ മകന്‍ മോനുവും, ഞങ്ങളുടെ അയല്‍ വാസിയും എയര്‍പോര്‍ട്ട് ജീവനക്കാരിയായ “ചില്ലു” വെന്ന ലിസ്നയും ഗസ്റ്റ് ആയിട്ടിട്ടുണ്ട്. രാധക്ക് കുറ്റിപ്പുറത്തടുത്ത് തവനൂരിലാണ് ജോലി.


എനിക്ക് വയറ്റിലെ അസ്വാസ്ഥ്യം അങ്ങ്ട്ട് ശരിയാകാത്തതിനാല്‍ ഈവനിങ്ങ് ടീക്ക് പകരം ഗീത ചുക്കുകാപ്പി ഇട്ട് തന്നു.


കുവൈറ്റില്‍ ജോലിചെയ്യുന്ന എന്റ് ചാറ്റ് ഫ്രണ്ടും, പാടു ഏട്ടന്റെ മകനുമായ അനുവിന്റെ വീട്ടിലേക്ക് പോകണമെന്നുണ്ട്. പക്ഷെ ആരോഗ്യം ഇതെഴുതുന്ന വരെ സമ്മതിച്ചിട്ടില്ല. അനുവിന്റ്റെ മക്കള്‍ക്ക് ഇന്നും നാളെയും സ്കൂള്‍ അവധിയയതിനാല്‍ എപ്പോള്‍ വേണമെങ്കിലും അവിടേ സന്ദര്‍ശിക്കാവുന്നതും, പ്രത്യേകിച്ച് കുട്ടികളെ കാണാവുന്നതും ആണ്.


ഞാന്‍ ചെറുവത്താനി ആറാട്ട് കടവിലെ പൂരം ബ്ലോഗില്‍ പോസ്റ്റ് ചെയ്തത് കണ്ടാണ് ഞാനും അനുവും ചങ്ങാതിമാരായത്. പിന്നെ അദ്ദേഹം എന്റെ പഴയ സുഹൃത്ത് പാടുവേട്ടന്റെ മകനും ആണ് എന്നറിഞ്ഞത് മുതല്‍ ഞങ്ങള്‍ നിരന്തരം ചാറ്റ് ചെയ്യാറുണ്ട്.


ഇന്നെത്തെ കഥയിലെ കുട്ടികള്‍ തറവാട്ടിലെ തൊട്ട് വടക്കെ വീട്ടിലെ മണ്മറഞ്ഞ രാഘവേട്ടന്റെ പേരക്കുട്ടികളാണ്. രാഘവേട്ടന്റെ മക്കളായ ആനന്ദനെയും, അരുവിനെയുമാണ് എനിക്ക് ഓര്‍മ്മ. ഇപ്പോള്‍ അവിടെ അവരുടെ മറ്റു സഹോദരന്മാരും കുടുംബവും തൊട്ട് തൊട്ട് താമസിക്കുന്നു.


രാഘവേട്ടന്റെ ഒരു പേരക്കുട്ടിയായ “ചിടു” മിക്കപ്പോഴും ഇവിടെ ഉണ്ട്. നല്ല ഒരു മിടുക്കി കുറുമ്പുകാരി പെണ്‍കുട്ടിയാ ചിടു. കുറുമ്പില്ലെങ്കില്‍ പിന്നെ കുട്ടികളെ കാണാന്‍ എന്താ ഒരു സുഖം. കുട്ട്യോള് ഇന്ന് എന്റെ തോളത്തെല്ലാം കയറി മറിഞ്ഞപ്പോള്‍ എന്റെ അസുഖമെല്ലാം മറന്നു ഞാന്‍.


പിന്നെ അവിടെ അഭിരാമി, അമ്മു, ചിക്കുടു, സാരംഗ്, ഷെല്‍ജി മുതലായ മിടുക്കിക്കുട്ടികളും ഉണ്ട്. തൊട്ട വീട്ടിലെ ഈ കുട്ടികളാ എന്റെ നാട്ടിന്‍ പുറത്തെ കൂട്ടുകാര്‍. അവരൊത്തു കൂടിയാല്‍ പിന്നെ എല്ലാം മറക്കും.


മൂകാംബികയില്‍ പോയപ്പോള്‍ അവര്‍ക്ക് ബ്രയിസ്ലെറ്റും, ഫോട്ടോയും വാങ്ങിക്കൊണ്ട് വരാന്‍ മറന്നില്ല. ഇന്ന് ചോക്കലേറ്റും മറ്റും കൊടുത്തു.


ഇപ്പോ സമയം ആറ് കഴിഞ്ഞു. തല്‍ക്കാലം നിര്‍ത്തുന്നു. കുറച്ച് കൂടി ഫോട്ടോസ് അപ് ലോഡ് ചെയ്യാം.


നാളെ ആരോഗ്യമുണ്ടെങ്കില് തൃശ്ശൂര്‍ക്ക് യാത്രയാകണം. സജിത ഓഫീസില്‍ വരാത്ത കാരണം എന്നെ അന്വേഷിക്കാന്‍ ആരും ഇല്ല. തിങ്കളാഴ്ച തൊട്ട് സജിത വരും. സജിതയുടെ അഛന്‍ മരിച്ച് ഏതാണ്ട് രണ്ടാഴ്ച അവധിയായിരുന്നു സജിത.


അപ്പോള്‍ ഇവിടെ അവസാനിപ്പിക്കാം ഇല്ലേ?


++++++++++++++++++++