Wednesday, December 28, 2011

നിന്നുടെ മുടിക്കെട്ടില്‍

“എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടില്‍…………………
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ…………………“

എന്ന വരികളുള്ള പാട്ട് കേട്ടാല്‍ കൊള്ളാമായിരുന്നു.

“എന്റെ കലാലയ ജീവിതത്തില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഗാനമായിരുന്നു ഇത്.
എന്റെ റൂമേറ്റ് കെ പി ജോര്‍ജ്ജിന്റെ ഇഷ്ടസുഹൃത്ത് സുജാതക്ക് ഏറ്റവും പ്രിയമായിരുന്നത്രേ ഈ ഗാനം.

അന്നൊന്നും ടേപ്പ് റെക്കോര്‍ഡ് അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. വല്ലപ്പോഴും ആകാശവാണിയില്‍ ഈ ഗാനം വരുമ്പോള്‍ എന്നോട് ശബ്ദമുണ്ടാക്കാതെ ഇരിക്കാന്‍ പറയാറുണ്ടായിരുന്നു.

എനിക്ക് കേമ്പസ്സില്‍ താമസം കിട്ടിയിരുന്നില്ല. അപ്പോള്‍ ടെലഫോണ്‍സിലെ അന്റെ അങ്കിള്‍ മുഖാന്തിരം ആണ് എനിക്ക് ജോര്‍ജ്ജിന്റെയും സണ്ണിയുടേയും കൂടെ താമസിക്കാനായത്.

എനിക്ക് അന്ന് പ്രണയിനികള്‍ ആരുമുണ്ടായിരുന്നില്ല. എനിക്ക് പ്രേമിക്കാനുള്ള പ്രചോദനം കിട്ടിയത് ശരിക്കും പറഞ്ഞാല്‍ ജോര്‍ജ്ജിന്റെ കൂടെയുള്ള വാസത്തിലാണ്.


ഞാന്‍ അന്ന് എറണാംകുളം പത്മ ജംങ്ഷനിലുള്ള ഒരു ലോഡ്ജിലായിരുന്നു വാസം. വൈകിട്ട് പോഞ്ഞിക്കര പോയി അന്തിക്കള്ള് കുടിക്കാനും, പുകവലിക്കാനും ഒക്കെ പഠിച്ചത് പത്മക്ക് എതിര്‍വശത്തുള്ള ഒരു ലോഡ്ജിലെ കൂട്ടുകാരില്‍ നിന്നാണ്.

എല്ലാ‍ ദിവസവും സെക്കന്‍ഡ് ഷോ കാണും ബ്രോഡ് വെയിലുള്ള ഒരു തിയേറ്ററില്‍ നിന്ന്, ആ തിയേറ്ററിന്റെ പേര്‍ ഓര്‍മ്മ വരുന്നില്ല. അവിടെ അന്നൊക്കെ മിക്ക ദിവസവും ഇംഗ്ലീഷ് സിനിമ ആയിരുന്നു. അത് കഴിഞ്ഞ് മാര്‍ക്കറ്റ് റോഡ് മുതലായ റോഡുകളില്‍ കൂടി കറങ്ങി പാതിരയാകുമ്പോല്‍ പത്മക്കടുത്തുള്ള ഒരു റെസ്റ്റോറണ്ടില്‍ നിന്ന് സ്ട്രോങ്ങ് കട്ടന്‍ കാപ്പി കുടിച്ച്.. പമ്മി പമ്മി വന്ന് കതക് തുറന്ന് ഒറ്റ ഉറക്കം.

ജോര്‍ജ്ജ് എന്ന് അന്നൊക്കെ ഉപദേശിക്കാറുണ്ട്…” എടോ ജയപ്രകാ‍ശ് തന്റെ കളി കുറച്ച് കൂടുന്നുണ്ട്. ഞാന്‍ അങ്കിള്‍ വിജയരാഘവനോട് പറയും..”
“എനിക്ക് വിജയരാഘവനെ ഒട്ടും പേടിയില്ലാത്ത വിവരം പാവം ജോര്‍ജ്ജിന്നറിയുമായിരുന്നില്ല.”

ജോര്‍ജ്ജിനെ ഞാന്‍ കണ്ടിട്ട് വര്‍ഷങ്ങളായെന്ന് തോന്നുന്നു. എന്നെക്കാളും പത്ത് വയസ്സിന് മൂത്തതായിരുന്നെന്ന് തോന്നുന്നു ജോര്‍ജ്ജ്. പണ്ടൊരിക്കല്‍ അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് എന്നെ ക്ഷണിക്കാന്‍ വന്നതായി ഓര്‍ക്കുന്നു.

ഞാന്‍ പലപ്പോഴും പറയാറുണ്ടായിരുന്നു…” ഒരിക്കലെങ്കിലും എനിക്ക് സുജാതയെ കാണിച്ച് തരണമെന്ന്” പക്ഷെ എന്നെ ഒരിക്കലും കാണിച്ച് തന്നില്ല. അവരുടെ പ്രണയ സാഫല്യം എങ്ങിനെ അവസാനിച്ചുവെന്ന് ഐ ഹേവ് നോ ഐഡിയ.

ഇന്നെ ഞാന്‍ ഓഫീസില്‍ വന്നപ്പോള്‍ കുട്ടന്‍ മേനോന്‍ ഓഫായിരുന്നു. അപ്പോള്‍ യൂട്യൂബില്‍ ഒരു പാട്ട് കേട്ടു. പഴയ മലയാളം പാട്ട്. അപ്പോളാണെനിക്ക് ഓര്‍മ്മ വന്നത്. ഈ പാട്ടുകേട്ടാല്‍ കൊള്ളാമെന്നും….

അങ്ങിനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സുജാതയെ ഓര്‍ത്തു. ജോര്‍ജ്ജിനേയും.

Friday, December 23, 2011

xmas celebrations at pain and paliative care clinic trichur













we have celebrated xmas and new year today at trichur pain & paliative care clinic.
the meeting was presided by dr k aravindakshan the secretary. he has showered christmas greetings to all the volunteers including myself, doctors, professional
nurses, nursing trainees
and
othere staff members.

radhettathi was the santaclause. vinci, fima and pushpalatha were active in the presentation of lucky dips etc.

trichur pain & paliative care clinic is @ the old district hospital, near paramekkavu temple, trichur. few fotos are posted here. the rest shall be uploaded very shortly.

wish you a wonderful xmas and happy new year.
kindly visit the following link

Thursday, September 15, 2011

Probus Club Trichur Mid-Town ONAAKHOSHAM

55 വയസ്സ് കഴിഞ്ഞ വയസ്സന്മാരുടെ ഒരു കൂട്ടായ്മയാണ് പ്രോബസ്സ് ക്ലബ്ബ്. പ്രൊഫഷണത്സ് & ബിസിനസ്സ് മെന്‍ എന്നതിന്റെ ചുരുക്കം പേരാണ് “പ്രോബസ്സ്.

എന്നെ ഇവിടെ ചേരാന്‍ താല്പര്യം പ്ര്കടിപ്പിച്ചത് തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയുടെ മേനേജിങ്ങ് പാര്‍ട്ടണര്‍ ആയ ഡോ. കെ. സി. പ്രകാശന്‍ ആണ്. ഇവിടെ എന്നെപ്പോലെയുള്ള നൂറില്‍ താഴെയുള്ള വയസ്സ്ന്മാര്‍ ഉണ്ട്.

ഞാന്‍ ഈ ക്ല്ബ്ബിന്റെ 2010-11 കാലയളവിലെ സെക്ര്ട്ടറി ആയിരുന്നു. എല്ലാ മാസത്തിന്റെ ആദ്യത്തെ ബുധനാഴ്ചയാണ് ഞങ്ങള്‍ തൃശ്ശൂരിലെ ഹോട്ടല്‍ പേള്‍ റീജന്‍സിയില് വൈകിട്ട് 7 മണിക്ക് ഒത്ത് കൂടാറ്. മിക്ക മാസങ്ങളിലും ഒരു ഗസ്റ്റ് സ്പീക്കറ് ഉണ്ടാകും. മിക്കവാറും വ്യത്യസ്ഥ മേഖലയിലുള്ള സ്പെഷ്യാലിറ്റി ഡോക്ടേര്‍സ് ആയിരിക്കും സ്പീക്കേര്‍സ്.

ഇത് കൂടാതെ കൃസ്തുമസ്സ്, പുതുവത്സരം, ഓണം എന്നിവ ആഘോഷിക്കാറുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഒരു ടൂറും.

ഈ വര്‍ഷത്തെ ഓണാഘോഷം ഇന്നെലെ ആയിരുന്നു. [14-09-2011] പെണ്ണുങ്ങളുടെ കൈകൊട്ടിക്കളിയായിരുന്നു എല്ലാ കൊല്ലത്തേയും പോലെയുള്ള പ്രധാന ആകര്‍ഷണം. പിന്നെ മെംബേര്‍സിന്റെ പാട്ടും, ക്വിസ്സും മറ്റു പരിപാടികളും.

ശ്രീമതി മേരിക്കുഞ്ഞിന്റെ കഥാപ്രസംഗവും. വര്‍ഗ്ഗീസ് മാഷ്, സുന്ദരേട്ടന്‍, ആന്റ്ണി കൊമ്മൊഡോര്‍, ജെയിംസ്, കല്ലറക്കല്‍, ഗീത മയൂരനാഥന്‍ മുതലായവരുടെ പാട്ടും പരിപാടികള്‍ക്ക് നിറമേകി.

കൈകൊട്ടിക്കളിക്ക് ഗീത മയൂരനാഥന്‍, അച്ചാമ കല്ലൂക്കാരന്‍, ശ്യാമ പ്രകാശ്, മേരിക്കുഞ്ഞ് തുടങ്ങി എട്ട് പേരുണ്ടായിരുന്നു. കളിക്ക് നേതൃത്വം നല്‍കിയ ചേച്ചിയുടെ പേര്‍ ഓര്‍മ്മ വരുന്നില്ല. പിന്നിടെഴുതാം.

എല്ലാ പരിപാടികളും ക്ല്ബ്ബ് മെംബേര്‍സ് മാത്രം ചെയ്യുന്നു. ഈ വര്‍ഷം മാവേലിക്ക് അസുഖമായിരുന്നതിനാല്‍ എത്തിയില്ല. 7 മണിക്ക് തുടങ്ങി വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി 9 മണിക്ക് സമാപിച്ചു.


Thursday, August 18, 2011

ജോണ്‍സണ്‍ മാഷിന് അന്ത്യാഞ്ജലികള്‍

‎"ദേവാംഗണങ്ങള്‍കൈയ്യൊഴിഞ്ഞ താരകം....."
ജോണ്സണ്‍ മാഷിന് അന്ത്യാഞ്ജലികള്‍....

http://youtu.be/8Kvq_clYymQ



Friday, July 22, 2011

green teaഗ്

പച്ച ചായ എന്തിനാ കുടിക്കുന്നതെന്നറിയണമോ? കമന്റ് ബോക്സില്‍ ചോദിക്കൂ. പറയാം. കുറച്ചേറെയുണ്ട് എഴുതാന്‍.

Thursday, June 16, 2011

SITUATION VACANT

WANTED FOLLOWING PERSONNELS FOR LEADING INSURANCE FIRM AT TRICHUR.

Category # 1.

ADM [Agency Development Manager]

The primary responsibility of an ADM lies in to recruitment of quality agents and following are the minimum criteria that we will focus when we hire an ADM candidate.

1) Age Group - 25 to 36
2) Preferred a Married Candidate
3) DO NOT prefer Freshers or people with Airlines, law, Non Sales Background
4) He should have spent not less than an year in any of his existing/previous 2 jobs
5) Should have spent not less than 2 years in the city where he opt
6) An Ideal candidate should have minimum 5 years of experience (Exceptions allowed for extremely good candidates)
7) Should be a Graduate
8) Package range - 3.5L to 4.5L (Exceptions allowed for extremely good candidates)

Details CV with recent passport size fotographs may be sent to the following address

prakashettan@gmail.com

cc : jpv@annvision.com

Annvision [HR Dept]

Trichur 680007

hand delivered/post/courier applications will not be entertained. Strictly by email only.


Category # 2.

Financial Advisors/Agents

min qualification +2

married

above 25 years

retired persons can also apply

BOTH PLACEMENTS ABSOLUTELY FREE. NO PLACEMENT/REGISTRATION CHARGES FOR THIS PARTICULAR DEAL.

THIS OFFER VALID UNTIL 17th AUGUST 2011.



Saturday, May 28, 2011

TABLET PC


this product is available ready for sale

cash against delivery

demo available @ trichur and cochin at the moment

rs 13,990/= introductory offer

contact for trade inquiries

jp vettiyattil

9446335137

Thursday, May 12, 2011

ഇനി എനിക്ക് ചത്താലും വേണ്ടില്ല… തൃശ്ശൂര് പൂരം 2011


ഇനി എനിക്ക് ചത്താലും വേണ്ടില്ല… തൃശ്ശൂര്‍ പൂരം 2011

++

ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം കാണാന്‍ പറ്റും എന്ന് വിചാരിച്ചില്ല, കാലത്തെഴുന്നേറ്റപ്പോള്‍. ഇന്നെത്തെ ഒരു അങ്കമേ. പല്ല് വേദന, മോണ വേദന, കാല്‍ കഴപ്പ് വേദന, ഒരു ഭാഗം മാത്രമുള്ള വേദന പിന്നെ ആകെ ക്ഷീണം.

++

കാലിലെ തരിപ്പും കോച്ചലും പാദത്തിന്നടിയിലെ പ്രശ്നങ്ങളും മറ്റും തുടങ്ങിയിട്ട് കുറച്ചധികം കാലമായി. ആദ്യം ഒരു ഫിസിഷ്യന്‍, പിന്നെ ഒരു ന്യൂറൊ ഫിസിഷന്‍, പിന്നെ ഒരു ആയുര്‍വ്വേദം ഉഴിച്ചല്‍, പിഴിച്ചല്‍, വസ്തി, കിഴി എന്നിവ, അതും മാറാതെ ഇപ്പോല്‍ ഒരു ഓര്‍ത്തോ. ഓര്‍ത്തോക്കാരന്‍ ആദ്യം പറഞ്ഞു ഡയബറ്റിക് ഫൂട്ടെന്ന്. എനിക്കാണെങ്കില്‍ പ്രഷറും പ്രമേഹവും ഒന്നും ഇല്ല. ഇപ്പോ പറയുന്നു പരസ്തീസിയ എന്ന അസുഖമാണെന്ന്. കാലിനെ അസുഖം അങ്ങിനെ പോകുന്നു. ചെരിപ്പിട്ട് നടക്കാന്‍ പ്രശ്നമില്ല. പക്ഷെ ചെരിപ്പിടാതെ അമ്പലത്തിലും പള്ളിയിലും എന്ന് വേണ്ട സ്വന്തം വീട്ടില്‍ പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

++

ഇതിനെ ഒക്കെ അതിജീവിച്ച് മനക്കരുത്ത് കൊണ്ട് ഞാന്‍ ഓടി നടക്കുന്നു. എന്റെ വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരമേ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂരപ്പറമ്പിലേക്കുള്ളൂ. എങ്ങിനെ വീട്ടില്‍ ഇരുന്ന് സഹിക്കും എനിക്ക് പൂരം കാണാതെ.

++

എടപ്പാളിലുള്ള ഡെന്റിസ്റ്റ് ഡോ. രാകേഷിനെ വിളിച്ചു. അദ്ദേഹം ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. പിന്നെ ഒരു കുടയും എടുത്ത് പൂരമ്പറമ്പ് ലക്ഷ്യമാക്കി നടന്നു. ഇന്ന് വാഹനങ്ങള്‍ അങ്ങോട്ട് വിടില്ല.

കാലത്ത് എഴുന്നേറ്റ ഉടനെ അഛന്‍ തേവരെയും, തിരുവമ്പാടി, പാ‍റമേക്കാവ് ഭഗവതി, വടക്കുന്നാഥന്‍ എല്ലാരേയും മനസ്സില്‍ ധ്യാനിച്ചു. എന്റെ ഈശ്വരന്മാരെ എങ്ങിനെയെങ്കിലും എനിക്ക് ഈ കൊല്ലത്തെ പൂരവും കൂടി കാണണം. പൂരപ്പറമ്പില്‍ കിടന്ന് മരിച്ചാലും വേണ്ടില്ല. അങ്ങട്ട് നടന്നു. നല്ല കാലത്തിന്‍ അല്പം നടന്നപ്പോള്‍ ഒരു ഓട്ടൊ കിട്ടി. അങ്ങിനെ മാരാര്‍ റോഡിലെ ലുസിയ പാലസ്സിന്റെ അടുത്ത് വരെ എത്തി.

++

പിന്നെ എനിക്ക് ഒരു പുതുജീവനും ഉറപ്പും ഉന്മേഷവും എവിടെന്നാ വന്നതെന്നറിയില്ല. ഞാന്‍ പൂരപ്പറമ്പ് വരെ ഓടി. എല്ലാം കണ്ടു. ആനകളേയും ആളുകളേയും മേളവും എല്ലാം കണ്ട് തൃപ്തിയടഞ്ഞു.

ഇനി അടുത്ത പൂരത്തിന്‍ ഞാന്‍ ഉണ്ടായെന്ന് വരില്ല. രോഗങ്ങള്‍ ഓരോന്നായി എന്നെ കീഴ്പ്പെടുത്തി തുടങ്ങിയിരിക്കുന്നു. അധികം കഷ്ടപ്പെടുത്താതെ അങ്ങോട്ട് വിളിച്ചാല്‍ മതിയായിരുന്നു എന്റെ അഛന്‍ തേവരേ…………… കൃഷ്ണാ ഗുരുവായൂരപ്പാ……… പാറമേക്കാവിലമ്മേ……. ശ്രീ വടക്കുന്നാഥാ……………തിരുവമ്പാടി ഭഗവതീ…………………. ദൈവ കാര്‍ന്നന്മാരെ……………….

Sunday, May 1, 2011

TRICHUR POORAM EXHIBITION 2011

POORAM EXHIBITION ALREADY STARTED FEW WEEKS AGO AND WILL LAST EVEN AFTER THE POORAM.

TRICHUR POORAM IS WORLD FAMOUS AND I FEEL THAT ITZ NOT NECESSARY TO TELL ABOUT THIS EVENT.

LET ME PUBLISH SOME FOTOS FROM D EXHIBITION GROUND.
WHILE I WAS DER I MET MY OLD FRIEND ME VENKETESWARAN AND HIS MRS. HE HAS ASKED TO ME TAKE A FOTO OF THEM.

PLS VISIT POORAM THIS YEAR.
I SHALL FURNISH LITTLE MORE ABOUT THE PROGRAMS OF POORAM AFTER FEW DAYS.






TRICHUR POORAM IS HERE VERY NEAR - MAY 12TH 2011.
POORAM EXHIBITION ALREADY STARTED FEW WEEKS AGO AND WILL LAST EVEN AFTER THE POORAM.

TRICHUR POORAM IS WORLD FAMOUS AND I FEEL THAT ITZ NOT NECESSARY TO TELL ABOUT THIS EVENT.

LET ME PUBLISH SOME FOTOS FROM D EXHIBITION GROUND.
WHILE I WAS DER I MET MY OLD FRIEND ME VENKETESWARAN AND HIS MRS. HE HAS ASKED TO ME TAKE A FOTO OF THEM.

PLS VISIT POORAM THIS YEAR.
I SHALL FURNISH LITTLE MORE ABOUT THE PROGRAMS OF POORAM AFTER FEW DAYS.

Friday, April 22, 2011

ദേശപ്പാന പാറമേക്കാവില്‍

തൃശ്ശിവപേരൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ ഇന്നെലെ 22-04-2011 ദേശപ്പാന [പള്ളിപ്പാന] അരങ്ങേറി. കൂടുതല്‍ വിശേഷങ്ങള്‍ ഫോട്ടോകളിലൂടെ





Sunday, March 20, 2011

എലഞ്ഞിപ്പൂമാല

പണ്ടത്തെ ഒരു ഓര്‍മ്മ ഇവിടെ വിരിയുന്നു.

ദാസേട്ടനെ ഞാന്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ വെച്ച് കാണുന്നത് ഏതാണ്ട് 30 വര്‍ഷത്തിന് ശേഷം ആണെന്ന് തോന്നുന്നു. പണ്ടൊക്കെ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ദാസേട്ടന്‍ അവിടെ സജീവമായിരുന്നു. ഇപ്പോള്‍ പ്രായാധീക്യം കാരണം വീട്ടില്‍ ഒതുങ്ങിക്കൂടിയിരിക്കയാണ്.

ഞങ്ങളുടെ ഞ്മനേങ്ങാട്ടുള്ള തറവാട്ടിന്റെ തെക്കോട്ട് മാറിയാണ് പണ്ട് അയിനിപ്പുള്ളി ദാസേട്ടന്‍ എന്ന ഹരിദാസേട്ടന്റെ വീട്. അന്നൊക്കെ തെക്കേ കുളക്കരയില്‍ കൂടിയോ, തെക്കേ പറമ്പിന്റെ അറ്റത്തുള്ള തോട് കടന്ന് തത്താത്തയിലെ പാത്തുട്ടിയുടെ വീടിന്റെ മുന്നിലുള്ള വരമ്പില്‍ കൂടെയോ ദാസേട്ടന്റെ അയിനിപ്പുള്ളി പറമ്പിലെത്താം.. അന്നൊക്കെ ഈ അയിനിപ്പുള്ളി പറമ്പിന്റെ കുറച്ച് ഭാഗം ഞങ്ങളുടെ പാട്ടഭൂമിയായിരുന്നു.

വലിയ ഒരു ചതുരക്കഷ്ണം ഭൂമിയായിരുന്നു. അതില്‍ ഒരു കുടികിടപ്പും പിന്നെ ഒരു പൊട്ടക്കുളവും ഉണ്ടായിരുന്നു. തെക്കേ അറ്റത്ത് തോട്ടിന്റെ കരയില്‍ ഒരു അയിനിയും ഉണ്ടായിരുന്നു. പണ്ട് ആ അയിനിയില്‍ നിന്ന് ധാരാളം അയിനിച്ചക്ക കിട്ടിയിരുന്നു.

എന്റെ ചെറുപ്പത്തില്‍ ഞാനും ഹേമയും ഉമയും ഒക്കെ കൂടി ദാസേട്ടന്റെ വീട്ടില്‍ എലഞ്ഞിപ്പൂവ് പെറുക്കാന്‍ പോകും. അന്ന് വളക്കാരി കല്യാണി ഏട്ടത്തിയുടെ വീടെന്നാ പറയുക. കല്യാണി ഏട്ടത്തിയുടെ മകനാണ് ദാസേട്ടനും സഹോദരങ്ങളായ സുധാകരനും സഹദേവനും.

ദാസേട്ടന്റെ കുടുംബക്ഷേത്രത്തിന്റെ തെക്കേ ഭിത്തിയോട് ചേര്‍ന്നായിരുന്നു പണ്ടത്തെ പാമ്പിന്‍ കാവും എലഞ്ഞി മരവും. ചെറുപ്രായത്തില്‍ എന്നെപ്പോലെ പല കുട്ടികളും എലഞ്ഞിപ്പൂ പെറുക്കാന്‍ അവിടെ എത്തിയിട്ടുണ്ടാകും. എലഞ്ഞിയുടെ പൂവ് ഏതാണ്ട് പാരിജാതപ്പൂ പോലെ വളരെ ചെറുതാണ്. ഏതാണ്ട് ഷര്‍ട്ടിന്റെ ബട്ടന്‍സിന്റെ വലുപ്പം മാത്രം. അതിനാല്‍ മരത്തില്‍ കയറി പറിക്കാനാവില്ല.

കാവില്‍ വീണുകിടക്കുന്ന പൂക്കള്‍ പെറുക്കിയെടുക്കുക ദുഷ്കരമായ പണിയായിരുന്നെങ്കിലും ഞങ്ങള്‍ കുട്ടികള്‍ ക്ഷമയോടെ ഒരു ചെറിയ വട്ടി പെറുക്കിയെടുക്കും. എന്നിട്ട് അത് വളരെ നൈസ് വാഴനാരില്‍ കോര്‍ത്ത് മാലപോലെയാക്കി കഴുത്തിടും. ചിലര്‍ കയ്യിന്മേല്‍ ചുറ്റും.

എലഞ്ഞിപ്പൂവിന്റെ പ്രത്യേക ആകര്‍ഷണം അതിന്റെ മണമാണ്. പൂവിന് ഭംഗി ഇല്ല. അല്പം എലഞ്ഞിപ്പൂവ് വീട്ടിലെവിടെയെങ്കിലും വിതറിയാല്‍ മതി. ഒരു പ്രത്യേക സുഗന്ധമാണ് പരത്തുക.

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ദാസേട്ടന്റെ വീട്ടിലെത്തിയപ്പോള്‍ അവിടം ആകെ മാറിയിരിക്കുന്നു. ഞങ്ങളുടെ തറവാട്ടിലെ കുളമോ ഊട് വഴികളൊ ഒന്നും ഇല്ല. ഇപ്പോള്‍ ദാസേട്ടന്റെ വീട് വരെ റോഡുണ്ട്. സുഖമായി കാറില്‍ അവിടെ എത്താം.

ഞാന്‍ ഇന്ന് ഏതാണ്ട് അഞ്ചുമണിയോടെ ദാസേട്ടന്റെ അയിനിപ്പുള്ളി ഗൃഹത്തിലെത്തി. എന്നെക്കണ്ട് ദാസേട്ടന്‍ അത്ഭുതപ്പെട്ടു. ഒട്ടും പ്രതീ‍ക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു എന്റെ ആഗമനം. ദാസേട്ടന്റെ വീടും പരിസരവും കാവും, അമ്പലപ്പുരയും എല്ലാം മാറിയിരിക്കുന്നു.

അമ്പലം പുതുക്കിപ്പണിതിരിക്കുന്നു. എന്റെ സങ്കലപ്പത്തിലെ പണ്ടത്തെ എലഞ്ഞി അവിടെ തന്നെ നില്‍പ്പുണ്ട്. ആളിപ്പോള്‍ തടിച്ച് വീര്‍ത്ത് വയ്സ്സനായിരിക്കുന്നു ദാസേട്ടനേയും എന്നെയും പോലെ. ഞാന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ എലഞ്ഞിയെ പ്രദക്ഷിണം വെച്ചു. താഴെ കിടപ്പുള്ള് പൂക്കളൊക്കെ വാടിയിരുന്നു.

എന്നെ കണ്ടപ്പോള്‍ എലഞ്ഞി മുത്തശ്ശന്‍ ഒരു വാടാത്ത് പൂവ് എനിക്ക് വീഴ്ത്തിത്തന്നു. ദാസേട്ടന്‍ അത് പെറുക്കി എനിക്ക് തന്നു. അങ്ങിനെ ഞാന്‍ എന്റെ കളിക്കൂട്ടുകാരിയും മുറപ്പെണ്ണുമായ ഉമയേയും ഓര്‍ത്തു. ഹേമയും ഞാനും സമപ്രായക്കാരായിരുന്നു. ഉമ എന്നെക്കാളും നാലഞ്ച് വയസ്സ് എളപ്പ്മായിരുന്നു. ചുരുണ്ട തലമുടിയുള്ള ഉമയെ പറ്റി പിന്നീടൊരിക്കല്‍ പറയാം. ഉമയെ പറ്റി പറയുമ്പോള്‍ തറവാട്ടിലെ പലരേയും ഓര്‍ക്കണം.

ഒരു പാട് ഓര്‍ക്കാനുള്ളതാണ് ബാല്യം. “ബാല്യകാല സ്മരണകള്‍” അതാണ് എത്ര എഴുതിയാലും തീരാത്തത്. ഞാന്‍ ആ എലഞ്ഞിമരത്തിന്റെ ചുറ്റും നോക്കിയപ്പോള്‍ പണ്ടത്തെ വീടുകളൊന്നും കാണാനായില്ല. പകരം കോണ്‍ക്രീറ്റ് സൌധങ്ങള്‍ നിറഞ്ഞിരിക്കുന്നു. പണ്ടത്തെ ഒരു ഗ്രാമീണാന്തരീക്ഷം ആസ്വദിക്കാനായില്ല.

ഇനി ഒരു ദിവസം കാലത്ത് പോകണം ദാസേട്ടറ്റ്നെ വീട്ടില്‍. അപ്പോള്‍ ഒരു മാല കോര്‍ക്കാനുള്ള എലഞ്ഞിപ്പൂവ് കിട്ടും. പിന്നെ ദാസേട്ടനുമായി ഒന്ന് രണ്ട് മണിക്കൂറ് വര്‍ത്തമാനം പറഞ്ഞിരിക്കുകയും ആകാം.

ദാസേട്ടന് വയസ്സായപ്പോള്‍ കണ്ണിന്റെ കാഴ്ച കുറഞ്ഞു. തടി അല്പം കൂടി. പിന്നെ വര്‍ത്തമാനവും ചിരിയും എല്ലാം പണ്ടത്തെ പോലെത്തന്നെ.

ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ എലഞ്ഞിത്തറ മേളം ആസ്വ്ദിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ദാസേട്ടന്റെ വീട്ടുമുറ്റത്തെ എലഞ്ഞിയെപ്പറ്റി ഓര്‍ക്കാറുണ്ട്.







Thursday, January 20, 2011

കൂര്‍ക്കഞ്ചേരി തൈപ്പൂയം 2011 ജനുവരി 20

തൃശ്ശിവപേരൂര്‍ കൂര്‍ക്കന്‍ഞ്ചേരി തൈപ്പൂയം ഇന്നെലെ [2011 ജനുവരി 20 ന്] കൊണ്ടാടി. രാവിലെ 10.30 മണി തൊട്ട് പകല്‍ കാവടികള്‍ ക്ഷേത്രപറമ്പിലേക്ക് പ്രവേശിച്ചു.

അത് കഴിഞ്ഞ് 12 മണിക്ക് ആനകള്‍ക്ക് തിടമ്പ് ഏറ്റി. 12.30 മണി മുതല്‍ കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂര്‍ ഭാഗത്തുനിന്നുള്ള ആനപ്പൂരം മേളക്കൊഴുപ്പോട് കൂടി അവരുടെ തട്ടകത്ത് നിന്ന് 4 മണിയോട് കൂടി ക്ഷേത്രപരിസരത്തെത്തി അവരവരുടെ പന്തലില്‍ സ്ഥാനം ഉറപ്പിച്ചു. 4 മുതല്‍ 4.30 മണി വരെ കുടമാറ്റം ആയിരുന്നു.

വൈകിട്ട് 5.30 മണിയോട് കൂടി കൂട്ട എഴുന്നള്ളിപ്പും, 7 മണി വരെ മേള കലാരത്നം കലാമണ്ഡലം ശിവദാസ് & പാറ്ട്ടിയുടെ അകത്തെ മേളവും ഉണ്ടായിരുന്നു. മേളത്തിനു ശേഷം 7 മണിക്ക് വെടിക്കെട്ടോട് കൂടി പകല്‍ പൂരം അവസാനിച്ചു.

പിന്നീട് ഭസ്മക്കാവടി ആയിരുന്നു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 2

മണി വരെ ഭസ്മക്കാവടികള്‍ അരങ്ങേറി. ഇന്ന് [21-01-11] പുലര്‍ച്ച 5 മണിയോടടുത്ത് വീണ്ടും വെടിക്കെട്ടോട് കൂടി അമ്പലപ്പറമ്പില്‍ തിരക്കൊഴിഞ്ഞു.

ചടങ്ങുകള്‍ തീര്‍ന്നില്ല.

രാവിലെ 6 മുതല്‍ 10.30 വരെ വീണ്ടും കൂട്ടി എഴുന്നള്ളിപ്പും സമ്മാനദാനവും. പിന്നീട് വൈകിട്ട് 8 മണിക്ക് പള്ളിവേട്ടയും കഴിഞ്ഞ് 22-01-11 നു രാവിലെ 7.30 മണിക്കുള്ള ആറോട്ടോട് കൂടി

പൂയം കൊടിയിറങ്ങും.

ഇക്കൊല്ലം ഈ ബ്ലൊഗ് പോസ്റ്റ് എഴുതുന്നവരെ എനിക്ക് പൂരപ്പറമ്പി

ല്‍ നില്‍ക്കാനുള്ള ഊറ്ജ്ജം തന്നത് കൊക്കാലയിലെ ഹോമിയോ ഡോക്ടറായ ജോസഫ് ഏട്ടനാണ്. കഴിഞ്ഞ 4 വര്‍ഷമായി അലോപ്പതിയും ആയുര്‍വ്വേദവും മാറി മാറി പരീക്ഷിച്ചിട്ടും കാര്യമായ ഫലം കണ്ടില്ല എന്റെ കാലിലെ വാതത്തിന്.

ഇപ്പോള്‍ ഹോമിയോ ചികിത്സയിലൂടെ ഫലം ക്ണ്ടു തുടങ്ങിയിരിക്കുന്നു. പിന്നെ വയസ്സായില്ലേ മരുന്നുകളൊന്നും ശരിക്ക് ഏശിയെന്നും വരില്ല. 10 കിലോമിറ്ററിന്നുള്ളില്‍ ആനയുടെ ചൂരുകേട്ടാല്‍ എനിക്കുറക്കം വരില്ല. ആനയും മേളവും എന്റെ ഒരു ദുര്‍ബ്ബലത ആണ്.

ഇനി ഇതാ വരുന്നു ഏപ്രില്‍ മാസത്തില്‍ തൃശ്ശൂര്‍ പൂരം. ഞാന്‍ പൂര്‍വ്വാധികം ആരോഗ്യവാനായി കാണാന്‍ ജോസഫേട്ടനോട് പ്രാര്‍ഥിക്കുന്നു. തന്നെ

യുമല്ല എന്നെ ചികിത്സിക്കുന്ന ജോസഫേട്ടന്‍ ആരോഗ്യവാനായി ഇരിക്കാന്‍ ഞാന്‍ പൂയം കാണാന്‍ പോയപ്പോള്‍ പ്രാര്‍ഥിച്ചിരുന്നു.

ഈ പൂയം ആഘോഷപരിപാടികളുടെ പോസ്റ്റ് ഞാന്‍ ജോസഫേട്ടന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.+++++++

++++++++++++++++++++++++++++


Saturday, January 15, 2011

കൂര്‍ക്കഞ്ചേരി തൈപ്പൂയം കൊടിയേറ്റ്

തൃശ്ശിവപേരൂര്‍ – കൂര്‍ക്കഞ്ചേരി തൈപ്പൂയം കൊടിയേറി ഇന്നെലെ 15-01-2011.

ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. പൂയം ഈ മാസം ജനുവരി 20ന്. [20-01-2011]

Thursday, January 13, 2011

വേല കാണാന്‍ പോയപ്പോള്‍

വേല കാണാന്‍ പോയപ്പോള്‍ കൃഷ്ണനെ അലങ്കരിച്ച് നിര്‍ത്തിയിരിക്കുന്നു. കൃഷ്ണനെ കണ്‍കുളിര്‍ക്കെ കണ്ട്, വേലയും കണ്ട്, ആനകളേയും, ആളുകളേയും ഒക്കെ കണ്ട് അമ്പലത്തിന് പുറത്ത് തായമ്പകയും ആസ്വദിച്ചു. അങ്ങിനെ ഒരു ദിവസം പോയി. എവിടെയായിരുന്നു വേല എന്നെഴുതിയില്ല അല്ലേ? അത് മനസ്സിലായില്ലെങ്കില്‍ ഞാനെഴുതാം.